2011 ജൂലൈ 30, ശനിയാഴ്‌ച

നിശബ്ദതയുടെ രാഗം ..........

                          വേളത്തുനിന്ന്  അമേരിക്കയിലേക്ക്   -1  



 മീനാക്ഷി വളരെ ആകാംഷയിലാണ്. നാളുകളുടെ കാത്തിരിപ്പ്‌. മായാത്ത ഓര്‍മയില്‍ആകും ചിലപ്പോള്‍. സ്വയം സംസാരിക്കും , ഇന്ന് അവള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോവുകയാണ് . കുറെ മാസങ്ങളുടെ വേര്‍പാടിന് ശേഷം.അവളോട്‌ ചോദിച്ചാല്‍ മാസമല്ല ദിവസങ്ങളാണ് അവള്‍ക്കു തിട്ടം. ഇന്ന് കോഴിക്കോട് നിന്ന് ദുബായ് ലേക്ക് , ദുബായില് നിന്ന് ബോസ്ടോന്‍ ..അതാണ് യാത്ര.

മീനാക്ഷി ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ല. ആകാശത്ത് പറക്കുന്ന വിമാനത്തെ എന്നും അവള്‍ അസൂയയോടെ നോക്കാറുണ്ട്. എന്നെങ്കിലും കയറുമെന്ന് അവള്‍ രാഗിയോട് പറയാറുണ്ട്.

മീനാക്ഷി ഭര്‍ത്താവിനെ വിളിക്കുകയാണ്‌ . ഒടുങ്ങാത്ത സംശയം, ഭയം. ഷാജിയെട്ടാ വിമാനത്തില്‍ കയറിയാല്‍ മൂത്രം ഒഴിക്കാന്‍ പറ്റുമോ? അവര് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ എനിക്ക് മറുപടി പറയാന്‍ പറ്റുമോ? അമേരിക്കകാരുടെ ചോറ് എനിക്ക് പിടിക്കുമോ? സംശയം ഇങ്ങനെ നീളുന്നു ...ഷാജിക്ക് പൊറുതി മുട്ടി. ഇന്ന് അഞ്ചാമത്തെ തവണയാണ് അമേരിക്കയിലേക്ക് ഫോണ്‍ വിളിച്ചു മൂത്ര സംശയം മാറ്റുന്നത്. ക്ഷമ നശിച്ച ഷാജി  പറഞ്ഞു രഹിമിനോട് ഞാനൊരു കോളാമ്പി എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. മൂത്രശങ്ക തോന്നുമ്പോള്‍ രഹിമിനോട് പറഞ്ഞാല്‍ മതി.

റഹിം ഷാജിയുടെ കൂടെ അമേരിക്കയില്‍ ജോലിചെയ്യുന്ന ആളാണ്. അയാള്‍ അവധിക്കു നാട്ടില്‍ വന്നതാണ്‌. മീനാക്ഷി അയാളുടെ കൂടെയാണ് അമേരിക്കയിലേക്ക് യാത്രയാകുന്നത്.

സ്വന്തമായി വരാന്‍ ഷാജി പലതവണ പറഞ്ഞതാണ്‌ , കേള്‍ക്കണ്ടേ...വഴിക്ക് വച്ച് വിമാനത്തിന്റെ പെട്രോള്‍ തീര്‍ന്നു ആകാശത്ത് നിര്തിയിടെന്റി വന്നാലോ !!!വഴിയെ പോകുന്ന വിമാനത്തിന്റെ ബോര്‍ഡ്‌ വായിച്ചു അമേരിക്കയിലെത്താന്‍ മീനാക്ഷി കഷ്ടപ്പ്പെടില്ലേ.!! എന്നും പറഞ്ഞു ഷാജി എന്നും മീനാക്ഷിയെ കളിയാക്കിയിരുന്നു...

സമയം രാത്രി ഒമ്പത് മണി. മീനാക്ഷി  ടെന്‍ഷനില്‍ ആണ്. രഹിമിനെ കാണാനില്ല. കൂടാതെ റഹിം എങ്ങിനെ ഉള്ള ആളാണെന്ന് അവള്‍ക്ക് അറിയില്ലല്ലോ. നാട്ടിലുള്ള ചില ചെക്കന്മാരെ പോലെ ആകാതിരുന്നാല്‍ മതിയായിരുന്നു...തോണ്ടലും പിടിക്കലും ചിലവന്മാരുടെ ഒരു ഹോബ്ബ്യ. ..അടുത്തുള്ള അനിയത്തിയോട് മീനാക്ഷി..

ആ കാത്തിരിപ്പു മീനാക്ഷിയെ ബാത്‌റൂമില്‍ എത്തിച്ചു..അവസാനം റഹിം വന്നു..കറുത്ത് ഇരുണ്ട നിറം. കൂടാതെ കഷണ്ടി. ഗ്ലാമര്‍ തീരെയില്ല. മട്ടുകണ്ടിട്ടു മീനാക്ഷിക്ക് തീരെ പിടിച്ചിട്ടില്ല. എന്തുചെയ്യാനാ വേറെ വഴിയില്ലല്ലോ. കിട്ടിയതുകൊണ്ട് തൃപ്തി പ്പെടാമെന്ന ഭാവത്തില്‍ മീനാക്ഷി രഹിമിന്റെ കൂടെ കൂടി.

രണ്ടു പേരും കൂടി ലെഗ്ഗെജു ചെക്കിങ്ങിനു പോയി. റഹിം എന്തുചെയ്യുന്നുവോ അതെ പോലെ മീനാക്ഷിയും ചെയ്തു. കൂടെ വന്നവരെ മീനാക്ഷി മറന്നു. റഹിം എന്ത് ചെയ്യുന്നുവോ അതിലാണ് ശ്രദ്ധ. കാണുന്നവര്‍ കരുതും മീനാക്ഷിക്ക് കോപ്പിയടി നല്ല ശീലമാണെന്ന്. ചെക്കിന്‍ കഴിഞ്ഞു ബോഡിംഗ് പാസ്സുമായി രണ്ടുപേരും മുന്നോട്ടു നീങ്ങി. മുന്നില്‍ രഹിം പിന്നിലായി മീനാക്ഷി. ഉറുമ്പുകള്‍ അവരുടെ മുന്‍ഗാമി യുടെ പ്രിഷ്ടം നോക്കി എങ്ങിനെ പിന്തുടരുന്നുവോ അതേപോലെ ആയിരുന്നു രഹിമിന്റെ പിന്നാലെ മീനാക്ഷി.


ഒരുനേരം മീനാക്ഷിയുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തോ കണ്ടു പേടിച്ചത് മാതിരി അവള്‍ പിന്നോട്ടേക്ക് ഓടി. രഹിമിനെ പിന്തുടര്‍ന്നു അവള്‍ ചെന്ന് കയറിയത് ജെന്റ്സ് ടോയ്ലെറ്റില്‍ ആയിരുന്നു. കയറിയ ഉടനെ കുറെ ഭ്രാന്തമായ കണ്ണുകള്‍ അവളുടെ മുകളില്‍ പതിഞ്ഞു. എന്തോ കണ്ടു കണ്ടില്ല എന്ന മട്ടില്‍ അവള്‍ പിന്തിരിഞ്ഞോടി. രഹിമിനെ കാത്തു ,ഒരു കാവല്‍ ഭടനെ പോലെ , ജെന്റ്സ് ടോയ്ലെട്ടിനു മുന്നില്‍ ....ടോയ്ലെറ്റില്‍ നിന്ന് വരുന്നവരുടെ മുഖത്ത് നാണം കവര്‍ന്ന ഒരു ചിരി മീനാക്ഷി ശ്രദ്ധിച്ചു.

 കാത്തിരിപ്പിനൊടുവില്‍ വിമാനത്തില്‍ കയറാനുള്ള വിളംബരം വന്നു. കാലങ്ങളായുള്ള ആഗ്രഹം. വിമാനത്തിന്റെ ഒച്ചകേട്ടാല്‍ മതി ഓടി വന്നു ആകാശത്തെ ആ രാജകുമാരനെ  നോക്കിനില്‍ക്കും. ഇന്ന് അവന്റെ കൂടെയാണ് യാത്ര. അവന്റെ മാരില്‍ ചവിട്ടി ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. അവള്‍ക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.വരിക്കച്ചക്ക പോലെ വിരിഞ്ഞ എയര്‍ ഹോസ്ടസ്സുമാര്. ജ്യൂസ് വേണോ പാല് വേണോ ....ഒരു നിമിഷം ഞാന്‍ സ്വര്‍ഗതിലാണോ, മാലാഖമാര്‍ തന്നെ സല്ക്കരിക്കുകയാണോ എന്ന് മീനാക്ഷിക്ക് തോന്നി.

സന്തോഷത്തിനു അന്ത്യം പറഞ്ഞുകൊണ്ട് ഒരു സ്ത്രീ മീനാക്ഷിയുടെ മുന്നില്‍ വന്നു നിന്ന്നു . പഴകിയ വസ്ത്രം ധരിച്ച അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. കയ്യില്‍ തുണി പൊതിഞ്ഞ ഒരു ഭാണ്ടമുണ്ട്. കമ്മലോ മാലയോ ഒന്നുമില്ല. മുഖത്ത് ചായവുമില്ല. മുഷിഞ്ഞതാനെങ്കിലും സാരി അവരെ ഭാരതീയ എന്ന് വിളിച്ചു പറയിച്ചു. കുഴിഞ്ഞ കണ്ണുകളിലൂടെ അവള്‍ എന്തോ പറയുന്നുണ്ടായിരുന്നു, കേള്‍ക്കാന്‍ആരുമില്ല എന്ന് മാത്രം. അടുത്തുവന്ന മാലാഖയോട് അവള്‍ തന്റെ ബോഡിംഗ് പാസ്‌ നീട്ടി. മാലാഖ തിരിഞ്ഞു നോക്കാതെ പോയി. അവര്‍ തന്റെ ഇരിപ്പിടം തിരയുകയാണ്. അവസാനം വന്ന മാലാഖ അവരെ ഇരുത്തി. 



സുന്ദരിയെ കാത്തുനിന്ന യുവാവിനു നഷ്ടസ്വപ്നമായി ആ സ്ത്രീ അയാളുടെ അടുത്തിരുന്നു. കയ്യിലുണ്ടായ ഭാണ്ഡം അവര്‍ കൈവിട്ടതുമില്ല. എല്ലാം കണ്ടുകൊണ്ടു മീനാക്ഷി ഇരിക്കുന്നുണ്ടായിരുന്നു. പറഞ്ഞയച്ചവര്‍ നല്ല ഒരു സാരിയോ ബാഗോ ആ സ്ത്രീക്ക് വാങ്ങിക്കൊടുക്കായിരുന്നെന്നു മീനാക്ഷി പിറുപിറുത്തു. ലെഗ്ഗെജ് കാബിനില്‍ ഭാണ്ഡം എടുത്തു വെക്കാന്‍ മീനാക്ഷി ആ സ്ത്രീയോട് ആംഗ്യം കാണിച്ചു. അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ചുറ്റുപാടും നോക്കി. ക്ഷമ നശിച്ച മീനാക്ഷി രഹിമിനോട് അവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. ഉറക്കച്ചടവിലായിരുന്ന രഹിം സ്ത്രീയെ നോക്കി നോക്കിയില്ല എന്ന ഭാവത്തില്‍ ഉറക്കത്തിലേക്കു അലിഞ്ഞു വീണു.

കെട്ടിപ്പിടിച്ച ഭാണ്ഡത്തില്‍ തലവച്ചു കിടക്കാന്‍ പോയ സ്ത്രീയോട് മീനാക്ഷി ആംഗ്യം തുടര്‍ന്നു. മാലാഖ ജ്യുസും പാലുമായി ആ സ്ത്രീയെ സമീപിച്ചു. മാലാഖയുടെ ദേവഭാഷ അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒന്നും മിണ്ടിയില്ല.

വെള്ളത്തില്‍ നിന്നും കരയില്‍ പിടിച്ചിട്ട പരലിനെ പോലെ മീനാക്ഷിക്ക് ആ സ്ത്രീയെ കണ്ടപ്പോള്‍ തോന്നി. അവസാനം മീനാക്ഷി തുനിഞ്ഞിറങ്ങി. സ്തീയുടെ അടുത്തുചെന്നു കൈ പിടിച്ചു. ക്ഷീണിച്ച അവരുടെ കൈയില്‍ നിന്ന് ഭാണ്ഡം എടുത്തു ലഗേജ് കാബിനില്‍ വച്ചു. നഷ്ടപ്പെട്ട സഹായം എവിടെ നിന്നോ തിരികെ കിട്ടിയത് പോലെ ആ സ്ത്രീ ക്ക് തോന്നി. വാക്കുകള്‍ കൊണ്ട് നന്ദി പ്രകാശനം നടത്താനൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാലും ആ കണ്ണുകള്‍ മീനാക്ഷിയോട് നന്ദി പറഞ്ഞു.

മീനാക്ഷിയുടെ യാത്രയില്‍ മോഹന്‍ലാലും മമ്മുട്ടിയും ഓടിക്കൊണ്ടിരുന്നു. എല്ലാ സിനിമകളും കണ്ടു തീര്‍ക്കാന്‍ സമയമില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു അവള്‍. സിനിമയുടെ തിരക്കിലും ആ സ്ത്രീ യുടെ കാര്യം മീനാക്ഷി മറന്നില്ല. മാലാഖ മാര്‍ കൊണ്ടുവരുന്ന ഭക്ഷണം താന്‍ എടുക്കുകയാണെങ്കില്‍ അവര്‍ക്കും ഒന്ന് വച്ച് നീട്ടും.

മൂത്രമൊഴിക്കാന്‍ മുട്ടിയപ്പോള്‍ മീനാക്ഷിക്ക് ഷാജി ഏട്ടന്റെ തമാശ ഓര്‍ത്തു ചിരി വന്നു. രഹിം നല്ല ഉറക്കത്തിലാണ്. ആ സ്ത്രീയോട് മീനാക്ഷി മൂത്രം ഒഴിക്കണോ എന്ന് ചോദിച്ചു. പകച്ചു നിന്ന സ്ത്രീ ഒന്നും മിണ്ടിയില്ല. മീനാക്ഷി കാര്യം സാധിച്ചു വന്നു ഉറക്കമായി.

അമേരിക്കന്‍ സമയം കണക്കാക്കി ഉറങ്ങാന്‍ പറഞ്ഞ ഷാജിയുടെ വാക്ക് മീനാക്ഷി തെറ്റിച്ചില്ല. ഉറക്കത്തിലേക്കു വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ  കുലുക്കി വിളിക്കുന്നു.  അവര്‍ക്ക് മൂത്രം ഒഴിക്കണമെന്നു. മീനാക്ഷി അവരെയും കൂട്ടി വാഷ്‌ റൂമില്‍ പോയി.

മീനാക്ഷിയിലൂടെ അവര്‍ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടായിരുന്നു. ഉറക്കത്തിലേക്കു വീഴുമ്പോഴും ആ സ്ത്രീ ക്ഷീണിച്ച കണ്ണുകള്‍ കൊണ്ട് മീനാക്ഷിയെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. കണ്ണ് തുറന്നപ്പോള്‍ ബോസ്റ്റണില്‍ എത്തിയെന്ന അനൌന്‍സ്മെന്റ് ആയിരുന്നു.

കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ആ സ്ത്രീ മീനാക്ഷിയെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു, മീനാക്ഷി ഷാജിയെട്ടനെ കാണാനുള്ള തിരക്കിലും. ബാഗ്‌ ഒക്കെ എടുത്തു തയ്യാറായി ഇരുന്നു. അതിനിടയില്‍ ആരോ ആ സ്ത്രീക്ക് ഭാണ്ഡം എടുത്തു കൊടുത്തു. എല്ലാവരും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങി. മറ്റുള്ളവരെ തട്ടിമാറ്റി രഹിമിന്റെ കൂടെ മീനാക്ഷിയും മുന്നോട്ടു പോയി.


"പോര്‍ട്ട്‌ ഓഫ് എന്‍ട്രി" യുടെ അടുത്ത് എത്തിയപ്പോഴാണ് ആ സ്ത്രീ യുടെ കാര്യം മീനാക്ഷി ക്ക് ഓര്മ വന്നത്. മറ്റൊരു ക്യു വില്‍ തന്നെയും നോക്കി ഒതുങ്ങി നില്‍ക്കുന്ന അവരെ മീനാക്ഷി ആംഗ്യം കാണിച്ചു വിളിച്ചു. അവരുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു മിന്നല്‍ മീനാക്ഷി കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട തന്റെ മകളെ തിരിച്ചുകിട്ടി എന്ന ഭാവത്തില്‍ അവര്‍ ഓടിവന്നു. കസ്റ്റെമ്സില് മീനാക്ഷി അവരെ സഹായിച്ചു. കസ്റ്റെംസ് കഴിഞ്ഞു പോകുമ്പോള്‍ അതാ ഷാജിയേട്ടന്‍ മുന്നില്‍. മീനാക്ഷി യെ ഷാജി യുടെ കയ്യില്‍ ഏല്പിച്ചു രഹിം യാത്രയായി. കോളാമ്പി കൊണ്ടുവരാന്‍ രഹിം മറന്നില്ലല്ലോ എന്ന് ചോദിച്ചു കളിയാക്കുമ്പോള്‍ മീനാക്ഷി ആ സ്ത്രീ യുടെ കാര്യം ഓര്‍ത്തു.

സ്ത്രീയുടെ കൂടെ ആഡംബര വസ്ത്രധാരി കളായ രണ്ടുപേരുണ്ട്. ആ സ്ത്രീയുടെ  മുഖത്ത് സന്തോഷമില്ലെങ്കിലും അവര്‍ മീനാക്ഷിയെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. എന്തെന്നറിയില്ല....മീനാക്ഷിയുടെ മനസ്സില്‍ നിശബ്ദത യുടെ രാഗം അലയടിക്കുന്നുണ്ടായിരുന്നു.



2 അഭിപ്രായങ്ങൾ:

  1. oru kochu kalaa kaaran thanne ketto...enikku ee meenakshi ye nalla parichayam thonnunnu, aa shaji yettaneyum

    മറുപടിഇല്ലാതാക്കൂ
  2. നന്നായി..നല്ല രചനകൾ ഇനിയും പ്രതീക്ഷിക്കുന്നു.. കമന്റ് സെറ്റിംഗ്സിൽ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്നായിരുന്നു..

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...