2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ആരാധനയുടെ ക്ലൈമാക്സ്‌

വേളത്തുനിന്നും അമേരിക്കയിലേക്ക് -2                


കുടുംബം പൂര്‍ണതയില്‍ വിരാജിക്കുന്ന നാളുകളായിരുന്നു മീനാക്ഷിക്ക് നാട്ടിലുണ്ടായിരുന്നത്‌. പക്ഷെ ഷാജി കൂടെയില്ലാത്ത നാളുകള്‍ അവള്‍ക്കു അത്ര പ്രീയപ്പെട്ടതായിരുന്നില്ല. എന്നാലും വേര്‍പാടില്‍ സ്നേഹത്തിന്റെ തീക്ഷ്ണത കൂടും എന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ. സ്നേഹത്തിന്റെ പരിപൂര്‍ണ്ണ തലങ്ങളിലെക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നു ബോസ്ടനിലെ അവളുടെ   ജീവിതം.

മീനാക്ഷിക്ക് ധാരാളം ആരാധനാ കഥാപാത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ന്റെ ശാരീരിക മികവില്‍ അവള്‍ എന്നും ഒരു  ഉണര്‍വ് കണ്ടു. സല്‍മാന്‍ ന്റെ ബലിഷ്ടമായകൈകളിലും കാലുകളിലും വയറിലും ഒക്കെ  ഒരു രവി വര്‍മ്മ ചിത്രം പോലെ നോക്കി മണിക്കൂറുകളോളം അവള്‍ ആസ്വദിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്തു മസില്‍ വീര്‍പ്പിക്കുന്നവരെ കാണുന്നത് തന്നെ മീനാക്ഷിക്ക് ആനന്ദം ഉളവാക്കി.ജീവിതത്തില്‍ ഇതുവരെ ജിമ്മില്‍ കയറാത്ത ഷാജിയോട് പുച്ഛമായി സംസാരിക്കുകയും ദിവസവും ജിമ്മില്‍ പോയി മസ്സില്‍ തടിപ്പിക്കുന്ന ബികാസിനെ പ്രകീര്‍ത്തിക്കുകയും ചെയുമ്പോള്‍ തന്നെ മീനാക്ഷിയുടെ മസ്സില്‍ സ്വപ്നം സ്പഷ്ടമാണ്.മീനാക്ഷി ചിലപ്പോള്‍ ഫലിത ഭാവം പൂണ്ടു ഷാജി യുടെ കയ്യില്‍ കയറിപ്പിടിച്ചു പോര എന്ന മട്ടില്‍ ഈ ചള്ള് പഴതടി ഒന്ന് മാറണ്ടേ എന്ന ഭാവത്തില്‍ പലപ്പോഴും കളിയാക്കി പോന്നു. ഷാജിയുടെ വയറ് വെറും ഗ്യാസ് സിലിണ്ടെര്‍ ആയിട്ടാണ് മീനാക്ഷി കരുതിപ്പോന്നത്. six pack അല്ലെങ്കിലും തൂങ്ങാത്ത വൃത്തിയുള്ള വയറ് ഷാജിയേട്ടന് വേണം എന്ന് എന്നും മീനാക്ഷിയുടെ ആഗ്രഹമായിരുന്നു.ഷാജിക്ക് സല്‍മാന്‍ എന്നുകെട്ടാലോ സുനാമി അടിച്ചു കയറിയത് മാതിരിയാ. ...സല്മാനിലെ ബലവാനെ താനുമായി താരതമ്യം ചെയ്യുന്നത് ഷാജിക്ക് എന്നും അതൃപ്തി ഉണ്ടാക്കി. കൂടാതെ പോണ്നതടിയനാനെന്നുള്ള  കോമ്പ്ലെക്സും.


അപ്രതീക്ഷിതമായി ബോസ്ടനില്‍ ഒരു ദിവസം സല്‍മാന്‍ പടം വന്നു. ഇത് ആദ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നടക്കുന്ന ഒരു വിശേഷമായിരുന്നു. ബോസ്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ  പ്രമുഖരില്‍  ഒരാളായ ജോര്‍ജെട്ടനാണ് ഒരുദിവസത്തെ പ്രദര്‍ശനത്തിനു malco തിയേറ്ററില്‍ ഒരു സ്ക്രീന്‍  വാടകയ്ക്ക് എടുത്തു സിനിമ പ്രദര്‍ശനം നടത്തുന്നത്.  ഒരു ഇന്ത്യന്‍ സിനിമ ആദ്യമായി ബോസ്ടനില്‍ വച്ച് കാണാമല്ലോ എന്ന ആകാംഷയിലാണ് ബോസ്ടോന്‍ ഇന്ത്യക്കാര്‍.  മീനാക്ഷിക്ക് മനസ്സില്‍ ലഡ്ഡു ഒന്നല്ല, രണ്ടാണ്  പൊട്ടിയത്. ഇന്ത്യന്‍ സിനിമ, മാത്രമോ തന്റെ ആരാധ്യ നായകന്‍ സല്‍മാനും.

ജോര്‍ജേട്ടന്‍ മീനാക്ഷിയുടെ സല്‍മാനോടുള്ള മസ്സില്‍ ആരാധന അറിയാമായിരുന്നു. അതുകൊണ്ട്  തന്നെ അദ്ദേഹം  സിനിമയുടെ മാര്‍ക്കറ്റിംഗ് തന്ത്രം മുഴുവനും  മീനാക്ഷിക്ക് വിട്ടുകൊടുത്തു. ബോസ്ടനിലെ ഇന്ത്യന്‍ വെബ്സൈറ്റ് വഴിയും ഇന്ത്യന്‍ സ്റൊരുകളിലും , ഇന്ത്യക്കാരുടെ മെയില്‍ വഴിയും സല്‍മാന്‍ പടം പരസ്യം ചെയ്യുക എന്നതായിരുന്നു മീനാക്ഷിക്ക് ജോര്‍ജേട്ടന്‍ സമ്മാനിച്ച ദൌത്യം. സിനിമക്ക് ഒരു ഷോ മാത്രം പോര, ചുരുങ്ങിയത് മൂന്നു ഷോ എങ്കിലും വേണം എന്നായിരുന്നു മീനാക്ഷിയുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ തന്റെ ഇഷ്ട നായകനെ വെള്ളിത്തിരയില്‍ കണ്ടു മനസ്സ് നിറഞ്ഞു തൃപ്തിയടയാം എന്ന്  അവള്‍ കരുതിക്കാണും.

ഷാജിക്ക് സല്‍മാന്റെ വീരസാഹസികതയും അച് ഞ്ചല  ദിവ്യ പ്രണയവും കണ്ടു ബോറടിക്കാന്‍ തീരെ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായി ബോസ്ടനില്‍ വന്ന ഇന്ത്യന്‍ സിനിമ കാണാന്‍ ഷാജി തീരുമാനിച്ചു . മീനാക്ഷി കൂടെ മസിലനായ ബികാസിന്റെ കുടുംബത്തെയും ക്ഷണിച്ചു.
ബികാസും ഭാര്യയും കൃത്യ സമയത്ത് തന്നെ വീട്ടില്‍ വന്നു. എല്ലാവരും ചേര്‍ന്ന് തിയേറ്ററില്‍ പോകാമെന്നായിരുന്നു തീരുമാനം. ബ്രാ ക്ക് സമാനമായ ടീ ഷര്‍ട്ട് ബികാസിന്റെ  മസിലിനെ ഉണര്‍ന്നു നിര്‍ത്താന്‍ സഹായിച്ചു. ബികാസിന്റെ മസില്‍ കട്ടകള്‍ ഷാജിയെ നോക്കി കളിയാക്കി, കൂട്ടിനു മീനാക്ഷിയും.

ഷാജിയുടെ വീട്ടില്‍ നിന്ന് മാല്കോ വിലേക്ക് പതിനെട്ടു മൈല് ഉണ്ട്. അതില്‍ ഏറെ ഭാഗവും സ്റ്റേറ്റ് ഹൈവേ ആണ്. ബോസ്ടനിലെ സ്റ്റേറ്റ് ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച ഹൈവേ കളില്‍ ഒന്നാണ്. ചിന്നം വിളിച്ചു പായുന്ന ട്രെക്കുകളും ചീറിപായുന്ന കാറുകളും ഈ ഹൈവേ യുടെ ഭീകരത ഇപ്പോഴും വര്‍ധിപ്പിക്കും. ഹൈവേയില്‍ ചുരുങ്ങിയത് നൂറ്റി ഇരുപതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കും. ആ സ്പീഡില്‍ കുറച്ചു ഒരു വാഹനം ഓടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓടിക്കുന്ന വാഹനം ട്രാഫിക്കിനു അനുസരിച്ച് പോകാന്‍ വളരെ ശ്രദ്ധിക്കേണ്ട സ്ഥലമാണ്‌ ബോസ്ടനിലെ ഹൈവേ.

ആദ്യമായാണ് മീനാക്ഷി ബോസ്ടനിലെ ഹൈവേയില്‍ യാത്ര ചെയ്യുന്നത്. ചെന്നായ്ക്കളുടെ വാശി ആയിരുന്നു ഓരോ വണ്ടിക്കും. അതിനിടയില്‍ മദം ഇളകിയ ആനയെ പ്പോലെ ട്രെക്കുകളും. മീനാക്ഷി കാറിന്റെ മുന്‍ സീറ്റിലിരുന്നു ശ്വാസം മുട്ടുകയായിരുന്നു. ഉറങ്ങുമ്പോള്‍ അല്ലാതെ വായ അടക്കാത്ത അവള്‍ ഒരക്ഷരം മിണ്ടാതെ കണ്ണടച്ചു സീറ്റില്‍ നിശ്ചലയായി ഇരുന്നു.

നിശബ്തത ഭഞ്ജിച്ചു കൊണ്ട് അലറിവിളിച്ചു മീനാക്ഷി പെട്ടെന്ന് ഷാജിക്ക് നേരെ തിരിഞ്ഞു. ഇത്രയും വികാര ഭരിത യായി മീനാക്ഷിയെ ഷാജി ഒരിക്കലും കണ്ടിട്ടില്ല. അവളുടെ ആവശ്യം ഓടിക്കൊണ്ടിരിക്കുന്ന വണ്ടി നിര്‍ത്തുകയാണ് . നൂറ്റി ഇരുപതു സ്പീഡില്‍ വണ്ടി പോയിക്കൊണ്ടിരിക്കുമ്പോഴാണ്  മീനാക്ഷി പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പറയുന്നത്. അതും കാര്‍ അഞ്ചു വരി ഹൈവേയിലെ നാലാമത്തെ വരിയിലും. കാര്‍ നിര്‍ത്തണം എങ്കില്‍ എല്ലാ വരികളും കടന്നു ബഫറില്‍ വരണം. ഈ സ്പീഡില്‍ നാല് വരിയും കടന്നു  ബഫറില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടു കിലോമീറെരെങ്കിലും മുന്നോട്ടു യാത്ര ചെയ്യണം.

ഇതൊന്നും അറിയാത്ത ഭാവത്തിലാണ് എന്ന് തോന്നും മീനാക്ഷി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. പിന്നിലുണ്ടായിരുന്ന ബികാസിനും ഭാര്യക്കും കൂടാതെ ഷാജിക്കും കാര്‍ നിര്‍ത്താനുള്ള ആവശ്യകത മനസ്സിലായില്ല.പിന്നീടാണ്, ചീറിപ്പായുന്ന കാറിലിരുന്നു മീനാക്ഷി ഒരു അപകടം കാണാന്‍ ഇടയായതും തലകീഴായ്  കിടക്കുന്ന കാറിന്റെ അടുത്ത് ഒരു രക്ഷാപ്രവര്തനവും  ഇല്ല എന്ന് മനസ്സിലാക്കിയതിന്റെ ഫലമായി ഉണ്ടായ ഒരു പ്രത്യഘാതമായിരുന്നു മീനാക്ഷിയുടെ പൊട്ടിത്തെറി എന്ന് ഷാജി മനസ്സിലാക്കിയത്‌. ആ നിമിഷത്തില്‍ മീനാക്ഷി എന്ന വേളം പെണ്ണിനോട് അവഹേളനമാണ് ഷാജിക്ക് തോന്നിയത്, കൂടെ ഉണ്ടായിരുന്നവര്‍ക്കും. കാരണം ബോസ്ടന്‍ ഹൈവേയില്‍ ഒരു അപകടം ഉണ്ടായാല്‍ അത് പെട്ടെന്ന്‍ ഹൈവേ പോലീസിനു വിവരം കിട്ടും. ശാസ്ത്ര സാങ്കേതികമായി അമേരിക്ക വളരെ മുന്നിലാണെന്ന് ഈ വേളം പെണ്ണ് ഒരു നിമിഷം മറന്നു പോയി കാണും എന്ന് ഷാജി കരുതി.ഹൈവേ യില്‍ അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നിമിഷങ്ങള്‍ക്കകം തുടങ്ങാന്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വളരെ മുന്നോട്ടു പോയ അമേരിക്ക ക്ക് കഴിയും എന്ന് ഷാജി മനസ്സില്‍ ഓര്‍ത്തു.ഇതൊന്നു മനസ്സിലാകാനുള്ള ശാന്തത മീനാക്ഷിയില്‍ കണ്ടില്ല. മീനാക്ഷിയുടെ മനസ്സില്‍ സാങ്കേതിക ക്ക് തീരെ പ്രാധാന്യമില്ലായിരുന്നു. തല മറിഞ്ഞു കിടക്കുന്ന ആ കാറിലുള്ള ജീവനെ ക്കുറിച്ചായിരുന്നു അവളുടെ വ്യഥ.

അപ്പോഴേക്കും മീനാക്ഷിയുടെ കാര്‍ വളരെ മുന്നോട്ടു പോയിരുന്നു. കാറില്‍ ഉണ്ടായിരുന്നവരെ വകവെക്കാതെ മീനാക്ഷി കാര്‍ പിന്നോട്ട് തിരിക്കാന്‍ വാശിപിടിച്ചു. സിനിമ തുടങ്ങാന്‍ പത്തു മിനിട്ട് മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞിട്ടും മീനാക്ഷി പിന്മാറിയില്ല. അവസാനം വാശി ക്ക് അടിയറവച്ച്  ഷാജി കാര്‍ ഹൈവേ യിലെ ഒരു എക്സിറ്റ് വഴി ഇറക്കി  അപകടം ഉണ്ടായ സ്ഥലത്തേക്ക് ഹൈവേ വഴി കയറി വന്നു. കാറിലുണ്ടായിരുന്ന ബികാസിന്റെയും ഭാര്യയുടെയും പിരിമുറുക്കം  മീനാക്ഷി കാര്യമാക്കിയില്ല.

ഷാജി ഹൈവേ യില്‍ അപകടം ഉണ്ടായ സ്ഥലത്ത് പോയി ബഫറില്‍ വണ്ടി നിര്‍ത്തിയിട്ടു. കാറിന്റെ വാതില്‍ തുറന്നു മീനാക്ഷി തലകീഴായി കിടക്കുന്ന ആ വണ്ടിക്കു അടുത്തേക്ക് ഓടി, ഒപ്പം കൂടെ ഉണ്ടായിരുന്നവരും. ദുരന്ത സൂചന വിളിച്ചറിയിക്കുന്ന രീതിയില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ അശരീരി അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.തലകീഴായ് കിടന്ന കാറിന്റെ അടിയിലൂടെ രക്തം അരുവിയായി ഒഴുകി മണ്ണിലേക്ക് ലയിക്കുന്നത് അവര്‍ കണ്ടു .  ഇത് കണ്ടയുടനെ ഷാജി പോലിസിനെ വിളിച്ചു കാര്യം അറിയിച്ചു. അല്‍പ്പം തുറന്നു കിടന്നിരുന്ന കാറിന്റെ ഗ്ലാസ്സിലൂടെ കയ്യിട്ടു ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഷാജി. അതിനിടയില്‍ ആരോ കാറിനുള്ളില്‍ നിന്ന് തന്റെ കൈകള്‍ തലോടിയതായി ഷാജിക്ക് തോന്നി. കൈ പുറത്തെടുത്തപ്പോള്‍ തന്റെ കയ്യില്‍ നിന്നും രക്തം വാര്‍ന്നോഴുകുന്നുണ്ടായിരുന്നു . കൂടെ ഉള്ളവര്‍ക്ക് എങ്ങിനെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.


അല്പം പ്രയാസപ്പെട്ടു  ഷാജിയുടെ കൈ ഡോര്‍ തുറക്കാനുള്ള ബട്ടണില്‍ എത്തി.  അപകടത്തിന്റെ ആഘാതത്തില്‍ പറ്റിയത് ആവാം, മുന്നിലെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഷാജിയുടെ പിന്നീടുള്ള ശ്രമം പിന്നിലെ ഡോര്‍ തുറക്കാന്‍ ആയിരുന്നു. ഏറെ പണിപ്പെട്ടു പിന്നിലുള്ള ഡോര്‍ എല്ലാവരും ചേര്‍ന്ന് വലിച്ചു. ഡോര്‍ തുറന്നു. അതാ ഒരു പിഞ്ചു കുഞ്ഞു സീറ്റ് ബെല്‍റ്റില്‍ തൂങ്ങി ക്കിടക്കുന്നു. കുഞ്ഞിനു ബോധം നഷ്ടപ്പെട്ടിരുന്നു എന്ന് അസ്വസ്ഥതയോടെ അവര്‍ മനസ്സിലാക്കി.  മീനാക്ഷി ഓടിപ്പോയി കാറില്‍ നിന്നും വെള്ളം എടുത്തു കൊണ്ട് വന്നു. ശ്രദ്ധയോടെ ഷാജിയും  ബികാസും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു. മീനാക്ഷി യുടെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കുഞ്ഞിന്റെ മുഖത്തേക്ക് തൂകി. ഒരു ആഘാതത്തിന്റെ ഭയം ഉള്ളില്‍ ഒതുക്കി കൊണ്ട് കുഞ്ഞു മെല്ലെ കണ്ണ് തുറന്നു ചുറ്റുപാടും നോക്കി. ഒരു നിമിഷത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അഞ്ചു വയസ്സ് തോന്നിപ്പിക്കുന്ന കുട്ടി സായിപ്പിന് തിട്ടമില്ലായിരുന്നു.  അവന്‍ അല്‍പനേരം കാറിനെ നോക്കി എന്തോ ആലോചിച്ചു. പിന്നെ മാറിനിന്ന മീനാക്ഷിയുടെ നേര്‍ക്ക്‌ ആ കുഞ്ഞു കണ്ണുകള്‍ തിരിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല , കുഞ്ഞു മീനാക്ഷി യുടെ അടുത്തേക്ക് ഓടി. ഓടുന്നതിനിടയില്‍ അസ്വസ്ഥതയോടെ  കുട്ടി കാറിന്റെ ശീര്‍ഷാസനം നോക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടച്ചു മീനാക്ഷി കുഞ്ഞിനെ വാരി എടുത്തു. തോളത്ത് കിടത്തി തലോടി.

നിമിഷങ്ങള്‍ക്കകം പോലീസും കൂടെ ആംബുലന്‍സും വന്നു. പോലിസ് പൂര്‍ണ്ണമായും സ്ഥലം ഏറ്റെടുത്തു. മീനാക്ഷിയും കൂട്ടരും കാഴ്ചക്കാര്‍ മാത്രമായി. മുന്നിലെ ഡോര്‍ അവര്‍ കട്ടര്‍ ഉപയോഗിച്ച് തുറന്നു. അവര്‍ ഒരു സ്ത്രീയെ പുറത്തെടുത്തു. ആംബുലന്‍സില്‍ കയറ്റി.  പോലിസ് കുഞ്ഞിനെ മീനാക്ഷിയുടെ കയ്യില്‍ നിന്ന്  മാറ്റാന്‍ ശ്രമിച്ചു . പക്ഷെ അവന്‍ ആ തോളത്ത് നിന്നും അകലാന്‍  തയ്യാറല്ലായിരുന്നു. പോലിസ് കുഞ്ഞിനെ എടുക്കാന്‍ നോക്കുമ്പോള്‍ കുഞ്ഞു ആ മാറില്‍ പറ്റി കിടക്കും. പണിപെട്ട് അവര്‍ കുഞ്ഞിനെ മീനാക്ഷി യില്‍ നിന്നും അടര്‍ത്തി മാറ്റി. 
പോലീസിന്റെ ചുമലില്‍ കിടന്ന കുഞ്ഞു മീനാക്ഷിയെ ഇമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു. അവസാന കാഴ്ചയിലും അവന്‍ മീനാക്ഷിയുടെ ചിത്രം അവന്റെ കുഞ്ഞു കാന്‍വാസില്‍ പകര്‍ത്തി. ഒരു ദീര്‍ഘ നിശ്വാസത്തോടെ മീനാക്ഷിയും കൂട്ടരും കാറില്‍ കയറി. കാറിനുള്ളില്‍ ശാന്തത മാത്രം. ആരും ഒന്നും മിണ്ടുന്നില്ല.   കാറുകളുടെയും ട്രെക്കുകളുടെയും ഒന്നും ശബ്ദം കേള്‍ക്കുന്നില്ല.


മീനാക്ഷിയുടെ മനസ്സില്‍ കുഞ്ഞു ഇപ്പോഴും അവളുടെ മാറില്‍ കിടന്നു കരയുന്നുണ്ട്. ഷാജിയുടെ മനസ്സില്‍ നിന്നും രക്തം പൂണ്ട ആ തലോടല്‍ മായുന്നില്ല. എന്ത് പറയാന്‍. മസില്‍മാന്‍ സല്‍മാനെ എല്ലാവരും മറന്നു. സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. ഷോ പകുതി ആയിക്കാണും. ശാന്തമായ മനസ്സുമായി തിരിച്ചുള്ള യാത്ര.....

4 അഭിപ്രായങ്ങൾ:

  1. prajuvettaa...super aayittunde..., continuw writing..., I have a doubt..., ee velam kaari pennu nammude VINI thanne alle...!!!?!?, pottipennu ennu ningal ideykkide upayogichath athu shari vekkukayum cheyyunnu...........

    മറുപടിഇല്ലാതാക്കൂ
  2. നല്ല രചന ..അനുഭവത്തിന്റെ തീവ്രത വയനക്കാരനിലെത്തിക്കാൻ വാക്കുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സൽമാന്റെ സിനിമയേക്കാൾ ഈ വിവരണവും മീനാക്ഷിയുടെ കാരുണ്യവും എത്രയോ ഔന്നത്യം അർഹിക്കുന്നു..നല്ല ഒരു അനുഭവ വിവരണത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. sammathichirikkunnu nee pottipennanunnu paranjavanu nalla ati kotukotukkanum pettannanu mash ee page kanichu thannathu blogayal ithanu manassilullathu thurannezhethunum athu hridhaya mullaverkke manassilavoo paripoornnamay assadhikkan pattoo lot of thanks kure blog kandu istapeettathil onnanithu molu eniyum ezhuthoo anubhavangal sathyasandathyoodeyum nalla manassodeyum.you are a golden herted young girl.

    മറുപടിഇല്ലാതാക്കൂ
  4. laluetta....ithu ezhuthiyathu njan alla....ente prajuettananu....

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...